Mon, 7 July 2025
ad

ADVERTISEMENT

Filter By Tag : Wildlife Kerala

വന്യജീവി -തെരുവ് നായ ഭീഷണി: നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ. മാണി

കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി -തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി -തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി.    

 മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മാണവുംനടത്തേണ്ടത് അനിവാര്യമാണ്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. പലയിടങ്ങളിലൂടെയും കാല്‍നടയും ഇരുചക്രവാഹന യാത്രയും അസാധ്യമായിരിക്കുന്നു. സന്ധ്യ കഴിഞ്ഞാല്‍ വീട്ടുമുറ്റത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമുള്ള പ്രദേശങ്ങളുണ്ട്. ഇത് അവസാനിപ്പിക്കാന്‍ മൃഗസംരക്ഷണ നിയമത്തില്‍ സമഗ്രമായ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചുള്ള സുപ്രീംകോടതിവിധി ഉണ്ടായപ്പോള്‍ അതിനെ മറികടക്കാന്‍അവിടുത്തെ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു.

ആ മാതൃക സ്വീകരിച്ച് വന്യജീവി തെരുവുനായ ആക്രമങ്ങള്‍ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് തയാറാകണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.ജനങ്ങളുടെ സ്വത്തിനും വന്യമൃഗങ്ങളും തെരുവ് നായ്ക്കളും ഭീഷണിയാകുന്ന സ്ഥിതി ഉണ്ടായാല്‍ മുഖ്യ വനപാലകന്റെയും മൃഗസംരക്ഷണ വകുപ്പിന്‍റെയും തീരുമാനത്തിന് കാത്തുനില്‍ക്കാതെ മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കാനുള്ള സമ്പൂര്‍ണ ചുമതല പോലീസിനു കൈമാറണം. ഇതിനായി നിലവിലെ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തണം. പുതിയ ചട്ടങ്ങള്‍ കൊണ്ടുവരണം.

ജനവാസ മേഖലകളില്‍ മനുഷ്യര്‍ക്ക് സുരക്ഷ നല്‍കാന്‍ വനം വകുപ്പിന് ഒരിക്കലും സാധിക്കില്ല.അവര്‍ക്ക് അതിനുള്ള സംവിധാനങ്ങളുമില്ല. മനുഷ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പിടികൂടി കാട്ടില്‍  വിടുന്ന അശാസ്ത്രീയമായ രീതികള്‍ ഉപേക്ഷിക്കണം. മനുഷ്യ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യം പ്രായോഗികമായി പരിഗണിക്കേണ്ട ഗൗരവമുള്ള വിഷയമാണ്. ഇതിനായി നിലവിലെ മൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു.

Up